ചൊവ്വാഴ്ച, മേയ് 29, 2007

ചൊല്ലുകള്‍ 15

something is better than nothing 

അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
എല്ലാരും പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
പണം വയ്ക്കേണ്ട ദിക്കില്‍ പൂവെകിലും വച്ച് കാര്യം നടത്തണം
അണ്ണാങ്കുഞ്ഞും തന്നാലായതു്

Skill is better than strength 

നഞ്ചെന്തിനു നാനാഴി
ആളു ചെറുതു കോളു വലുതു
കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
കാന്താരിമുളകെന്തിനാ അധികം
അഞ്ചഞ്ചു ഫലം ഒന്നഞ്ചുഫലം
ശേഷിയില്ലെങ്കിലും ശേമുഷി വേണം

Prevention is better than cure 
പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാല്‍ മുറിയ്ക്കണം
ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം

Better buy than borrow 

അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
കടമില്ലാത്ത കഞ്ഞി ഉത്തമം
അരയില്‍ പുണ്ണും അടുത്തു കടവും
ഉള്ളില്‍ കടവും ഉള്ളങ്കയ്യില്‍ ചിരങ്ങും
കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
കടം അപകടം സ്നേഹത്തിനു വികടം
കടത്തിനു തുല്യം രോഗമില്ല
കടമൊരു ധനമല്ല
കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം

Better wise than wealthy 

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
ജ്ഞാനി എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു് 
ഉള്ളതെല്ലാറ്റിലും നല്ലതു വിദ്യയാം

ഞായറാഴ്‌ച, മാർച്ച് 18, 2007

പഴഞ്ചൊല്ലുകള്‍-വര്‍ഗ്ഗീകരണം

'അഞ്ചുതരക്കാര്‍ക്കു്‌ വിദ്യയില്ല' എന്നാണു പ്രമാണം. അതില്‍ ഒരു തരം അലസന്മാരാണു്‌. 
ആലസ്യമെന്നുമേ ആപത്തുകാരണം
മടിയന്‍ മല ചുമക്കും
എളുപ്പപ്പണിയ്ക്കു ഇരട്ടപ്പണി

വേലക്കള്ളന്മാരെക്കൊണ്ടു പൊറുതിമുട്ടിയവര്‍ പടച്ച ചൊല്ലുകള്‍ ഇനിയുമുണ്ടു്‌.അതില്‍ ഏതാനും ചിലതു്:
പന്തിക്കു മുമ്പും പടയ്ക്കു പിമ്പും 
ഉണ്ണാന്‍ പടയുണ്ട്, വെട്ടാന്‍ പടയില്ല
ഉണ്ടാലുറങ്ങണം, ഉറങ്ങിയാലുണ്ണണം

കൂട്ടത്തില്‍ രസകരമായതും ഉണ്ട്‌. 
പത്തായം പെറും,ചക്കി കുത്തും, അമ്മ വെയ്ക്കും, ഞാനുണ്ണും
വേലയ്ക്കു വാടാ ചുപ്പാ : വയറ്റുവേദന അപ്പാ, ഊണിനു വാടാ ചുപ്പാ : നെടിയില വെട്ടപ്പാ
ചക്കര തിന്നുമ്പോള്‍ നക്കി നക്കി, താരം കൊടുക്കുമ്പോള്‍ മിക്കി മിക്കി

 ജീവിതസന്ധാരണത്തിനു്‌ അവസരത്തിനൊത്തു വ്യാപരിക്കണമെന്നു്‌ പഴമക്കാര്‍-ചില ചൊല്ലുകള്‍: 
നാടോടുമ്പോള്‍ നടുവേ ഓടണം
ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണം
ഹിരണ്യന്റെ നാട്ടില്‍ ഹിരണ്യായ നമ:
പരദേശത്തു ചെന്നാല്‍ പരമ്പര ദേശി
നാട്ടിനൊത്തു നടിക്കണം
വെള്ളപ്പന്‍ നാട്ടില്‍ വെള്ളച്ചോറുണ്ണണം
തലയ്ക്കു മീതെ വെള്ളം വന്നാല്‍ അതുക്കു മീതെ തോണി
നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം
കാലത്തിനൊത്തു കോലം
വെറും അവസരവാദികള്‍ക്കുമുണ്ട് ചൊല്ലുകളുടെ കൂട്ടു്‌: 
അങ്ങും കൂടും ഇങ്ങും കൂടും, നടുക്കു നിന്നു തീയും കൊളുത്തും
അങ്ങുമുണ്ട് ഇങ്ങുമുണ്ട്, വെന്ത ചോറിനു പങ്കുമുണ്ടു്‌

തിങ്കളാഴ്‌ച, ജനുവരി 08, 2007

മധുകരീന്യായം / പ്രതിപദം / ഷഡ്പദം


മധുകരം-വണ്ടു്‌; വണ്ടിനെപ്പോലെ പല പല പുഷ്പങ്ങളില്‍ നിന്നു തേന്‍ ശേഖരിച്ചു്‌ ഒരുമിച്ചൊരുക്കൂട്ടുന്ന പ്രവൃത്തിയെ സൂചിപ്പിക്കുന്നു. 

പാദം പാദം വച്ചാൽ കാതം കാതം പോകാം (പ്രതിപദം - ഓരോ ചുവടും എത്രചുവട് കഴിഞ്ഞെന്നോർത്ത് വേവലാതിപ്പെടാതെ തുടർന്നും ചുവട് വച്ച് വച്ച് ഒടുവിൽ ലക്ഷ്യത്തെത്തുക )

പലതുള്ളിപ്പെരുവെള്ളം
പയ്യെത്തിന്നാൽ പനയുംതിന്നാം
അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്നു്‌
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ
പല തോടു ആറായിപ്പെരുകും
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും

ശനിയാഴ്‌ച, ജനുവരി 06, 2007

അഗതികഗതിന്യായം

ഗതിമുട്ടുമ്പോള്‍ ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന ന്യായം 

ഗതികെട്ടാല്‍(പോക്കറ്റാല്‍) പുലി പുല്ലും തിന്നും
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ (ചാമ-പുല്ലരി; ചെമ്മു്‌-ഭാഗ്യം , സ്വത്തു എന്നൊക്കെ വിവക്ഷിക്കാം) 
ഉറക്കത്തിനു പായ് വേണ്ട
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
വിശപ്പിനു രുചിയില്ല

പട്ടന്മാരും ചുമടു ചുമക്കുമ- തൊട്ടും ദൂഷണമല്ല നമുക്കു ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ? ഗതികെട്ടാല്‍ പുലി പുല്ലും തിന്നും -കുഞ്ചന്‍ നമ്പ്യാര്‍

വെള്ളിയാഴ്‌ച, ജനുവരി 05, 2007

കുഞ്ജരശൌചന്യായം

ന്യായം: കുഞ്ജരശൌചന്യായം കുഞ്ജരം=ആന; ആനയെ കുളിപ്പിച്ചു വിട്ടാലും എവിടെയെങ്കിലും പൊടിമണ്ണു കണ്ടാല്‍ വാരി സ്വന്തം ദേഹത്തു പൂശും. 
ചൊല്ലുകള്‍
'കുളിപ്പിച്ചാലും പന്നി ചേറ്റില്‍' 
'അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ'
'നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ'
'പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം'
'ജാത്യാലുള്ളതു തൂത്താല്‍ പോകുമോ'
'തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും'
'കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല'
'ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ'
'ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ'
സമാനമായ ചിലതു്‌
'പിത്തള മിനുക്കിയാല്‍ പൊന്നാവില്ല'
'കഴുതയ്ക്കു ജീനി കെട്ടിയാല്‍ കുതിര ആവില്ല' 'അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല'
'അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോദില്ല'

വ്യാഴാഴ്‌ച, ജനുവരി 04, 2007

ഗര്‍ദ്ദഭമര്‍ക്കടന്യായം

ന്യായം :ഗര്‍ദ്ദഭമര്‍ക്കടന്യായം 
പഴഞ്ചൊല്ലുകള്‍ 
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി

ബുധനാഴ്‌ച, ജനുവരി 03, 2007

കുങ്കുമഗര്‍ദ്ദഭന്യായം

ന്യായം: കുങ്കുമഗര്‍ദ്ദഭന്യായം 

കവിമൊഴി:  'കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം' 

പഴഞ്ചൊല്ലുകള്‍ 


'ചട്ടുവമറിയുമോ കറിയുടെ രസം' 
അളക്കുന്ന നാഴിക്ക് അരിവില അറിയാമോ
'തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ' 
'അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ' 'കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ'
'ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്' 
'പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു'
'പശു കിഴടായാലും പാലിന്റെ രുചിയറിയുമോ' 'കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം'
'മണ്‍വെട്ടി തണുപ്പറിയുമോ' 
'കറിയുടെ സ്വാദു്‌ തവിയറിയില്ല' 
'ആടറിയുമോ അങ്ങാടിവാണിഭം'

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...