വെള്ളിയാഴ്‌ച, ഏപ്രിൽ 30, 2021

ഗജനിമീലിത ന്യായം - പൊട്ടൻ കളിക്ക് പൊരുളെട്ട്

   
ആന നടന്നുപോകുമ്പോൾ ചുറ്റിലുമുള്ളതെല്ലാം അത് കാണുന്നുണ്ട് . ഒരുപക്ഷേ വലിയ ശരീരത്തിലെ ചെറിയ കണ്ണായതുകൊണ്ടാകാം , ഒന്നും അത് ശ്രദ്ധിക്കുന്നില്ല എന്നു തോന്നും. എന്നാലങ്ങനെ അല്ല

ആമയെ ചുടുമ്പോൾ മലർത്തിച്ചുടണേ ; ഞാനൊന്നുമറിഞ്ഞീലേ രാമനാരായണാ
- ഒരാൾ നാമം ജപിക്കുകയാണു . അപ്പോൾ മറ്റൊരാൾ , ഒരു വിഡ്ഢി, ആമയെ  ചുടുന്നതു കണ്ടു. പക്ഷേ ആമയുടെ പുറംതോടിലണയാൾ തീ കത്തിച്ചത്. അപ്പോൾ നാമം ജപിച്ചുകൊണ്ടിരുന്നയാൾ ഉരുവിട്ടതാണിത്. ഒരു പുണ്യപ്രവർത്തിക്കിടെ ഒരു ദുഷ്കർമ്മത്തിനു വിദഗ്ദ്ധമായി ഉപദേശം നൽകുക. എന്നാൽ അതിൽ പങ്കില്ലെന്നു വിശ്വസിക്കാൻ അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ പുണ്യപ്രവൃത്തിയെത്തന്നെ മറയാക്കുക ..

എന്നെക്കണ്ടതാര് നിന്നെക്കണ്ടതാര്

ഈ ന്യായത്തെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്ന മറ്റൊരു ചൊല്ലുണ്ട്

പൊട്ടൻ കളിക്ക് പൊരുളെട്ടാണ്.


വയനാട്ടുകുലവൻ എന്ന തൊണ്ടച്ചൻ തെയ്യം ഗജനിമീലിതസമമാണു. കണ്ടാൽ പൊട്ടനെപ്പോലെ . അതായത് കണ്ണും കണൂല്ല, ചെകിടും കേക്കൂല്ല. അതുകൊണ്ടാണല്ലോ പൊട്ടൻ കളി എന്നു പേരു വീണത്. എന്നാൽ വാസ്തവം അതല്ല. തൊണ്ടച്ചൻ തെയ്യം എല്ലാം കാണുന്നുണ്ട് , കേൾക്കുന്നുമുണ്ട് , അറിയുന്നുമുണ്ട്. എത്ര സൂക്ഷ്മമായി എന്നുവെച്ചാൽ കരിമ്പാറമേൽ പേനിരിയുന്നതു കാണാനും , നെല്ലിച്ചെപ്പു കൂപത്തിൽ വീഴുന്നതു കേൾക്കാനുമാകും . അതായതു പൊട്ടൻ കളിക്കു പൊരുളേറെയുണ്ട്.

വ്യാഴാഴ്‌ച, ഏപ്രിൽ 29, 2021

കൂപമണ്ഡൂക ന്യായം

 കൂപം - കിണർ

മണ്ഡൂകം - തവള

കിണറ്റിലെ തവള !

കിണർ തന്നെ ലോകമെന്ന് ധരിച്ചുവശായവർ!

നാലുചുവരുകൾക്കപ്പുറം പോകാനറിയാത്തവർ

ഓതിയ വേദങ്ങൾക്കപ്പുറം ഒന്നുമില്ലെന്നു അല്ലെങ്കിൽ അങ്ങനെയുള്ളതെല്ലാം നിഷിദ്ധമെന്നു ശഠിക്കുന്നവർ

വായിച്ചറിഞ്ഞതിനപ്പുറം ഒന്നും മനസ്സിലാക്കാനകാത്തവർ

വിശ്വാസങ്ങളുടെ , പ്രത്യയശാസ്ത്രങ്ങളുടെ കിണറുകളിൽ കിടക്കുന്നവർ

മൊബൈൽ ഫോണിൻ്റെയൊ കമ്പ്യൂട്ടറിൻ്റെയോ മുന്നിരുന്ന് അതിരുകള്ളില്ലാത്ത ലോകത്തേക്കെന്നു മൊഴിഞ്ഞു സഞ്ചാരം നടത്തുമ്പോഴും തൊട്ടയൽകാരനെ കണ്ടാലറിയാത്തവനും കിടക്കുന്നത് മറ്റൊരു കിണറ്റിൽത്തന്നെയാണു്.

കാലത്തെ അറിയാത്തവൻ , ചരിത്രത്തെ അറിയാത്തവൻ മറ്റൊരർത്ഥത്തിൽ കൂപമണ്ഡൂകമത്രേ

ഗോത്രം , ദേശം , രാജ്യം , ജാതി , മതം , ഭാഷ , വർഗ്ഗം , തൊഴിൽ , ലിംഗം , വംശം.... എത്രയെത്ര കൂപകാരണങ്ങൾ..

pride to prejudice and intolerance

ചിലപ്പോൾ സ്വയം കിണറ്റിലേയ്ക്ക് ചാടുന്ന മണ്ഡൂകങ്ങളുണ്ടാകാം

ചിലപ്പോൾ കിണറ്റിൽ ജനിച്ചു വളർന്നവയുമുണ്ടാകാം

എത്ര ശ്രമിച്ചാലും മണ്ഡൂകത്തിനു കിണറ്റിനു പുറത്തേയ്ക്ക് പോകാനുമാകില്ല.

അടുക്കളക്കുട്ടൻ്റെ ചാട്ടം കിണറ്റുവക്കോളം

ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ

ഓന്തു മൂത്താൽ ഉടുമ്പ്

ഓന്തോടിയാൽ വേലിക്കലോളം

കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ

കുനിയം മദിച്ചാലും മുട്ടോളം

കുന്നി മുഴച്ചാൽ മഞ്ചാടി

കുപ്പച്ചീര കൊഴുത്തെന്നുവച്ച് കപ്പപ്പാമരമാകുമോ

കുഴിയാന മദിച്ചാൽ കൊലയാനയാവുമോ

കുറിച്ചി വളർന്നാൽ ആവോലിയോളം

കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ

കൂറപ്പേൻ ചുനത്താൽ കുതിരക്കുട്ടിയാകുമോ

കൊഞ്ചൻ തുള്ളിയാൻ മുട്ടോളം ഏറെത്തുള്ളിയാൽ ചട്ടിയോളം

കോടിക്കുന്നി കുന്നാകാ

ചെമ്മീൻ തുള്ളിയാലും മുട്ടിനുമീതെ പൊങ്ങാ

ചെറുവിരൽ മൂത്താൽ പെരുവിരലാകാ

ചേര മൂത്താൽ മൂർഖനാകുമോ

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...