ചൊവ്വാഴ്ച, മേയ് 25, 2021

അജാതപുത്ര നാമകരണ ന്യായം

 അജാതപുത്രൻ - ജനിക്കാത്ത പുത്രൻ

ജനിക്കാത്തപുത്രനു പേരിടുന്ന പ്രവൃത്തി ..

എല്ലാവരും ഭാവിയെക്കുറിച്ച് ആശങ്കയും പ്രതീക്ഷയും വച്ചുപുലർത്തുന്നവരാണു്. തോതു എറിയും കുറഞ്ഞുമിരിക്കും എന്നു മാത്രം. വലിയ പ്രതീക്ഷകൾ ഇന്നത്തെ വലിയ കരുതലിനും പദ്ധതുകൾക്കും വളം വയ്ക്കും . സ്വാഭാവികത വിട്ട് അസാധാരണാം വിധം അമിതമായാൽ ആ പ്രതീക്ഷയ്ക്ക് കൈവരുന്ന സ്വഭാവമാണു് അജാതപുത്രനാമകരണ ന്യായം.

ജനിക്കാത്തപുത്രനു പേരിടുന്ന പോലെ 

ഒരുതരത്തിൽ മൂഢപ്രവൃത്തിയോ വിഭ്രാന്തിയോ ആയി ഗണിക്കാം.

പിറക്കാത്ത കുട്ടിക്കു പേർ വിളിക്കുകയോ

ഉണ്ണി ഉണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ

ജനിക്കുന്നതിനു മുമ്പെ ജാതകം രചിക്കൊല്ല

പെണ്ണു വന്നിട്ടില്ല അപ്പളേയ്ക്കും കുട്ടിയ്ക്കു പേരു വിരുവെങ്കിടംന്ന്

കർക്കടകത്തിൽ കാതു കുത്താൻ ഇപ്പോഴേ കൈ വളയ്ക്കണോ

ആരുവാ മൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ

കോട്ടാറ്റു കാതറുക്കാൻ ഇവിടെനിന്നും കൈ നീട്ടണോ

വിതയ്ക്കുന്നതിനു മുമ്പ് കൊയ്യുകയോ

അടുത്ത ജന്മം നായായേക്കാമെന്നു വച്ച് ഈ ജന്മം അമേധ്യം തിന്നാറുണ്ടോ

നീരൊലി കേട്ട് ചെരുപ്പഴിക്കണോ

അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിനു് ഇങ്ങുന്നെങ്ങാൻ ചെരുപ്പഴിക്കണോ? - പഴയ കാല ചെരിപ്പുകളുടെ ഗുണം, 'വെള്ളം കണ്ടാൽ നിൽക്കും കുതിര' എന്ന കടങ്കഥ സൂചിപ്പിക്കുന്ന പോലെയാണെങ്കിൽ വെള്ളമൊഴുകിയാൽ ചെരുപ്പഴിയ്ക്കണം . പക്ഷേ അങ്ങെവിടെയോ വെള്ളമൊക്ഷുകുന്നതിനു ഇവിടെ വേണ്ട എന്നു മാത്രം.

പുതപ്പു പൊള്ളാച്ചീലു് ഇവിടെ കാലിട്ടു കീറാൻ തുടങ്ങി -  പുതപ്പ് അങ്ങ് പൊള്ളാച്ചിയിൽ , ഇങ്ങെത്തിയിട്ടില്ല. പക്ഷേ അതിനെപ്പറ്റി തർക്കം ഇവിടെ തുടങ്ങി

Never ask pardon before you are accused

Never cross a bridge till you come to it

അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...