ബുധനാഴ്‌ച, നവംബർ 22, 2006

ഓണച്ചൊല്ലുകള്‍

ഓണം എന്നതു തന്നെ ഒരു ചൊല്ലല്ലേ? പണ്ട് 'ഓണം' ഇന്നു 'അടിപൊളി' ......... 'ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?'-ചോദ്യം ഓണത്തപ്പനോടാണു ,അപ്പോള്‍ മാവേലിയോ?. മാവേലിയൊക്കെ പിന്നീടു വന്നതായിരിക്കാം. ഐതീഹ്യമെന്തായാലും 
'ഓണത്തേക്കാള്‍ വലിയ വാവില്ല ', മകവുമില്ല ഈ നാട്ടാര്‍ക്കു്‌. 'അത്തം പത്തോണ'മാ .. എങ്കിലും കോരന്റെ കാര്യം? 'ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി'. 'കാണം വിറ്റും ഓണമുണ്ണണ'മെന്നു ചിലര്‍ പറഞ്ഞേക്കാം. അല്ലെങ്കില്‍ 'ഉള്ളതുകൊണ്ടു ഓണം പോലെ ' 'ഓണം കേറാമൂലകള്‍ ' പക്ഷേ ഇന്നുമുണ്ടു്‌. എന്തൊക്കെയായാലും 'തിരുവോണം തിരുതകൃതി' ആക്കണം. അതുകൊണ്ടല്ലേ 'ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാള'മാകുന്നതു. 'തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്കു' എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. 'ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി'-അങ്ങനെയുമാവാം. ....... മറ്റു ചില ചൊല്ലുകള്‍ കൂടി 'അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ' 
'ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ' 
'ഓണം വരാനൊരു മൂലം വേണം'
 'ഉറുമ്പു ഓണം കരുതും പോലെ'
 'അത്തം വെളുത്താല്‍ ഓണം കറുക്കും' 
'ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
 ഓണം പോലെയാണോ തിരുവാതിര? ഓണം മുഴക്കോലുപോലെ. ഓണത്തിനടയ്ക്കാണോ പൂട്ടുകച്ചോടം?

അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...