ബുധനാഴ്‌ച, ജനുവരി 03, 2007

കുങ്കുമഗര്‍ദ്ദഭന്യായം

ന്യായം: കുങ്കുമഗര്‍ദ്ദഭന്യായം 

കവിമൊഴി:  'കുങ്കുമത്തിന്റെ വാസമറിയാതെ കുങ്കുമം ചുമക്കും പോലെ ഗര്‍ദ്ദഭം' 

പഴഞ്ചൊല്ലുകള്‍ 


'ചട്ടുവമറിയുമോ കറിയുടെ രസം' 
അളക്കുന്ന നാഴിക്ക് അരിവില അറിയാമോ
'തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ' 
'അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ' 'കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ'
'ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്' 
'പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു'
'പശു കിഴടായാലും പാലിന്റെ രുചിയറിയുമോ' 'കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം'
'മണ്‍വെട്ടി തണുപ്പറിയുമോ' 
'കറിയുടെ സ്വാദു്‌ തവിയറിയില്ല' 
'ആടറിയുമോ അങ്ങാടിവാണിഭം'

അഭിപ്രായങ്ങളൊന്നുമില്ല:

പഴഞ്ചൊല്ലുകളും സ്ഥലങ്ങളും ചരിത്രവും

പതിനെട്ടും പടുതോളും സംഘങ്ങൾ അഥവാ പട്ടാളസഘങ്ങൾ തളിയാതിരിമാരുണ്ടായിരുന്ന കാലത്തു നിലനിന്നിരുന്ന ഒരു സംവിധാനമയിരുന്നു. കേരളത്തിൽ അന്നു തളികളും ...